Monday, 6 February 2012

എഴുത്തിന്‍റെ ലോകത്തെ പുതു നാമ്പുകള്‍ ..

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്‌.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ്‌ .ബ്ലോഗ്‌ എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .

Saturday, 17 December 2011

ഇണയെ നഷ്ട്ടപെട്ട പക്ഷി .....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

മഴക്കാറുകള്‍ പൂക്കുമ്പോള്‍ 
ചീവിടുകള്‍ കരയുന്നതെന്തിനാണ് ?
മേല്‍കൂരയില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന 
രശ്മികളില്‍ ഇരുള് നിറയുന്നു 
മഴയുടെ ഒരു തുള്ളി വീഴാത്ത 
ഉമ്മറകോലായില്‍
അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ 
കേള്‍കുന്ന ശബ്ദം എന്നെ ഭയപെടുതത്തെ 
ഓടി ഒളിച്ചു 
പിന്നീട് എപ്പഴോ പ്രകാശം പതിക്കുന്ന 
കുടിലിനുള്ളില്‍ നിന്നും ആകാശത്തിന്റെ 
വിസ്മയങ്ങള്‍ കണ്ടു 
ഇടിയും മിന്നലും കണ്ടു 
ഇല്ലാ വേദനകള്‍ക് നടുവിലും 
നിറഞ്ഞു തുളുമ്പുന്ന 
നിറകുടം എന്നിലെ ബാല്യത്തിന്റെ കൌതുകമായി 
ഞാന്‍ അടുത്ത മഴക് കാതോര്‍ത്തു 
പക്ഷികള്‍ പറന്നു അകന്ന നീലാകാശം 
സുന്ദരിയായി കാണപെട്ടു 
അപ്പോഴും ഇണയെ നഷ്ടപെട്ട 
ആ പക്ഷിയുടെ രോദനം 
എന്നില്‍ ചെറിയ നൊമ്പരമായി... !!!

Thursday, 15 December 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

Sunday, 11 December 2011

ക്രിസ്മസ് നല്‍കുന്ന സന്ദേശം



മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍ 
        ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് കൊണ്ടാടുന്നു അതുകൊണ്ടുതന്നെ വൈവിദ്യങ്ങളും ഏറെയാണ്‌ .തിരുപിറവിയുടെയും ഉയിര്തെഴുനെല്പിന്റെയും ആഘോഷ വേളകള്‍ ക്രിസ്ടിന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല എല്ലാ വിഭാഗം ആളുകളും ക്രിസ്മസ് ഉത്സവമാക്കി മാറ്റുന്നു എല്ലാവര്‍ഷവും ഡിസംബര്‍ ഇരുപത്തി അഞ്ചിന് കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങല്‍കുവേണ്ടി ഡിസംബര്‍ ആദ്യം മുതല്‍ക് തന്നെ ഒരുകങ്ങള്‍ തുടങ്ങുന്നു .പല വര്‍ണങ്ങളില്‍ ഉള്ള കോടി തോരണങ്ങള്‍ .അലങ്കാര ബള്‍ബുകള്‍ ,നക്ഷത്രങ്ങള്‍ എല്ലാം നാടെങ്ങും ഉയരുന്നു .രാത്രികള്‍ വര്‍ണത്തില്‍ പൊതിഞ്ഞു കൂടുതല്‍ സുന്ദരമായി മാറുന്നു .ക്രിസ്മസ് ട്രീ ,പുല്‍കൂടുകള്‍ ,ക്രിസ്മസ് അപ്പുപ്പന്‍ അങ്ങനെ വൈവിദ്യങ്ങള്‍ ധാരാളം. ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ ഒര്മിപികുന്ന രീതിയില്‍ ലോകം മുഴുവന്‍ നക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്നു .താള മേളങ്ങളുടെ അകമ്പടിയോടെ വരുന്ന   ക്രിസ്മസ് അപ്പുപ്പനെ ആര്പ് വിളികളോടെ ജനം സ്വീകരിക്കുന്നു .ക്രിസ്മസ് ആഘോഷങ്ങളെ ഓണവും റംസാനും പോലെ തന്നെ മലയാളി സ്വീകരിക്കുന്നു 
          എല്ലാ അവദി ദിനങ്ങളും ഉത്സവമാകുന്നപോലെ മലയാളികള്‍ ജാതി മത വ്യത്യാസം ഇല്ലാതെ ക്രിസ്മസ്   അവദി ദിനങ്ങളും ബന്ധുകല്കൊപ്പം ചിലവഴിക്കുന്നു .വിഭവങ്ങള്‍ പരസ്പരം പങ്കു വെക്കുന്നു അയല്‍ വീടുകളില്‍ സമ്മാന പൊതികള്‍ എത്തിക്കുന്നു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ ക്രിസ്മസ് കൊണ്ടാടുന്നു .എല്ലാ മതങ്ങളും മനുഷ്യനെ നന്മ ചെയ്യാന്‍ പടിപികുന്നു .ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്മ പുതുകലാണ് .മത വൈര്യം മറന്നു നമുക്ക് ഒന്നാകാം .എല്ലാ ആഘോഷങ്ങളും അതിനൊരു നിമിത്തമാകട്ടെ എല്ലാ സുഹൃതുകല്കും ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍  

Wednesday, 7 December 2011

പാലോട് കാര്‍ഷിക മേള ...

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത "  പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012  ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ് 
            പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്‌ .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
             മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി  വിളിപാടെ   അകലെ  എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............

Tuesday, 6 December 2011

ഗൃഹാതുരതയുടെ മൂക സാക്ഷികള്‍ ..

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

തണുപ്പുള്ള ഒരു സായഹ്നം മഞ്ഞു മൂടി കിടക്കുന്ന പാതയോരത്തിലൂടെ .തണുത്ത കാറ്റ് ഏറ്റു നടന്നു നീങ്ങുകയായിരുന്നു ഞാന്‍ എന്റെ മനസിന്റെ മാസ്മരികതയില്‍ ശതകോടി റോസാ പുഷ്പങ്ങള്‍ വിടര്‍ന്നു മഞ്ഞു തുള്ളി ഏറ്റുവാങ്ങി എന്തിനോ വേണ്ടി കൊതിച്ചു നില്കുന്നത് പോലെ തോന്നി .വസന്തകാലത്തിലെ പ്രഭാതം നനുത്ത നാട്ടു വഴികള്‍ .ഹൃദയം തന്ത് വിറകുന്നതുപോലെ തോന്നി എന്റെ ഹൃദയം ചൂടിനു വേണ്ടി കൊതിച്ചു .തണുത്ത പകലുകള്‍ ഹൃദ്യമാണ്‌ ആകാശത്തിന്റെ അനന്ത വിഹായസിലെക് പറക്കാന്‍ തോന്നും .മഞ്ഞു തുള്ളികള്‍ നെറുകയില്‍ പതികുംപോള്‍ വല്ലാത്തൊരു അനുഭൂതിയാണ് .പൈന്‍ മരങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാണ് എന്റെ ക്യാമ്പസിന്റെ നിശ്വാസമാണ് .ഓരോ നിശ്വാസവും സമ്മാനികുന്നത് പ്രണയത്തിന്റെ തീവ്രതയാണ് .കലാലയത്തിന്റെ വേലി കെട്ടുകള്‍കു അകത്തു പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ഓരോ വൃക്ഷതിനും പറയാനുണ്ടാകും ഒരു പ്രണയത്തിന്റെ കഥ അത് ചിലപ്പോള്‍ അവന്റെയോ അവളുടെയോ നൊമ്പരങ്ങള്‍ ആകാം .കാലത്തിന്റെ മൂക സാക്ഷിയായി .കലാലയത്തിന്റെ ഹൃദയതുടിപുകള്‍ ഏറ്റുവാങ്ങി ആ വൃക്ഷ രാജക്ന്മാര്‍ അങ്ങനെ നിലനില്‍കുന്നു .ഗൃഹാതുരതയുടെ ഈ മൂക സാക്ഷികള്‍ എത്രയെത്ര വാക്ക് ദ്വോരണികള്‍ ഏറ്റു വാങ്ങിയിര്കുന്നു പക്ഷം പിടികാതെ നെഞ്ചകം കാട്ടി എത്ര ഏറുകള്‍ തടുതിരികുന്നു .ക്യാമ്പസുകളുടെ ഭംഗി ആവാഹിച്ചു നിലകൊള്ളുന്നത് വൃക്ഷ മുതക്ഷന്മാരിലൂടെയാണ് സ്വസ്ഥമായിരുന്നു സൊറ പറയാന്‍ ചെത്ത്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സൊള്ളാന്‍ വൃക്ഷങ്ങള്‍ തണലെകിയില്ലെങ്കില്‍ പിന്നെ എന്ത് കലാലയം .വികസനത്തിന്റെ ബലിയാട് ആകാതിരിക്കാന്‍ ക്യാമ്പസുകള്‍ കോടി പിടികട്ടെ .ഗൃഹാതുരതയുടെ മൂക സാക്ഷികളെ നിലനിര്തട്ടെ            

Monday, 5 December 2011

മുല്ലപെരിയാര്‍ ഡാമും കേരളവും ചില ചിന്തകളും പ്രതികരിക്കു




മുഹമ്മദ്‌ സാദിര്‍ഷ പാലോട്   

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. ..ഓരോ മലയാളിയും ഈ വിഷയത്തില്‍ പ്രതികരികെണ്ടിയിരികുന്നു .നമ്മുടെ സംസ്ഥാനത്തുള്ള ഡാം എന്ത് ചെയ്യണം എന്ന് തീരുമാനികേണ്ടത് നമ്മളാണ് തമിഴിനാട് അല്ല എന്ത് ന്യായമായ ആവശ്യവും കേരളം അന്ഗീകരികുമെന്നു മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു ഇനിയും തമിഴ്നാട്‌ ഈ വിഷയത്തില്‍ അനുകൂല തീരുമാനം  കൈകൊണ്ടില്ലെങ്കില്‍ കേന്ദ്രവും കോടതികളും ഇടപെടെണ്ടിയിരികുന്നു .കാരണം നിലനില്കുന്ന സംവിദാനങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാണ്