Monday 13 May 2013

മണ്മറയുന്ന വയലേലകൾ വഴിമറകുന്ന മലയാളികൾ

മുഹമ്മദ്‌ സാദിർഷ പാലോട്


കേരവൃക്ഷങ്ങളാൽ അനുഗ്രഹീതമായ നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാൽ കേരളത്തിന്റെ .ഹൃദയത്തുടിപ്പ്‌ നിലനിന്നിരുന്നത് ഈ പച്ചപ്പ്‌ നിറഞ്ഞ വയലേലകൾ ആണെന്ന് നമുക്ക് കാണാൻ കഴിയും .അന്നത്തെ വയലേലകളുടെ സമൃതിയിൽ നിന്നും വ്യതിചലിച്ചു പുത്തൻ സാംസ്കാരികത കടം കൊള്ളുകയയിരുനല്ലോ നാം .വയലേലകൾ അന്യം നിന്ന് പോയതിനു ഉത്തരവാദികൾ ആര് ?.വയലുകൾ നികതപെട്ടു കൊണ്ഗ്രീറ്റ് സൌതങ്ങളും ഫാക്ടറികളും സമൂഹത്തിനു മുന്നേ ചോദ്യ ചിഹ്ന്നമായി തല ഉയർത്തുമ്പോൾ നാം നമ്മുടെ തന്നെ അടിവേരുകൾ മാന്തുകയാണ് എന്നാ വസ്തുതയെങ്കിലും ഇടയ്ക്കു ഓര്കെണ്ടാതായിരുനില്ലേ.

അടുത്ത കാലം വരെ നമ്മുടെ പ്രദേശത്തിന്റെ നൈസർഗിക താളം എന്നോണം നെൽപാടങ്ങൾ നിറഞ്ഞു നിന്നിരുന്നു .ഇപ്പോൾ അതൊരു അപൂർവ കാഴ്ച ആയി .ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി നിലമുഴുന്ന കർഷക ചിത്രം പിൻവാങ്ങുന്നത് ആണ് കണ്ടത് .കൊയ്തുപാട്ട് ,കലപ്പ എന്നിവ ചരിത്രത്തിലേക്ക് നടന്നു മറയുകയും ചെയ്തു
കാര്ഷിക മേളകൾ പ്ലാസ്റ്റിക് മേളകളും പോസ്റ്റർ യുദ്ദങ്ങളും ആയി മാറി .ഓര്മ തെറ്റുപോലെ അവശേഷിക്കുന്ന ഇത്തിരി നെൽപാടങ്ങൾ ഉണ്ട് അവിടങ്ങളിൽ ആകട്ടെ കൃഷി രീതികൾ കര്ഷകരുടെ കയ്യിൽ നിന്നും യന്ത്രങ്ങൾ നേടി എടുത്തിരിക്കുന്നു

ഭക്ഷ്യ ധാന്യങ്ങൽക്കു വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയികേണ്ടി വരുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങൾ ഹരിത കേരളത്തെ കൊണ്ട് ചെന്ന് എത്തിച്ചു .നെൽകൃഷിയിൽ ലാഭം കൊയ്യാൻ കഴിയില്ല എന്ന് കര്ഷകനെ ബോധ്യപെടുതുകയായിരുന്നു നാം ആദ്യം .ഇതേ തുടർന്ന് വയലുകൾ നികത്തുന്നതിനു കൃഷികാരൻ തന്നെ കയ്യൊപ്പ് ചാർത്തി.റബ്ബർ ,മരിച്ചീനി ,വാഴ ,വാനില തുടങ്ങിയവ കൃഷി ചെയ്തു ലാഭം നേടാനും മത്സരമായി .നെൽപാടങ്ങൾ നെല്കൃഷി ചെയ്യാതെ വരണ്ടു തരിശു ഭൂമിയുടെ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു .ഇത്തരം പ്രദേശങ്ങൾ വൈകാതെ കളിസ്ഥലങ്ങൾ ആയി മാറിയേക്കും .ലാഘവത്തോടെ വയലുകൾ നികതുന്നവർ താല്കാലിക നേട്ടങ്ങൾക്കായി ഇരിക്കും കൊമ്പു മുറിക്കുകയാണ് ചെയ്യുനത് .ആര്ക്കും പക്ഷെ ഇതിലൊന്നും സങ്കടം ഇല്ല

നെൽവയലുകൾ നഷ്ട്ടപെടുമ്പോൾ കാര്ഷിക സംസ്കൃതി മാത്രം അല്ല തകരുന്നത് സമൂഹത്തിന്റെ പൊതുവായ സന്തുലിതാവസ്തക്കും അത് കോട്ടം വരുത്തുന്നു .ശക്തമായ വരള്ച്ച ഉൾപടെ പരിസ്ഥിതി പ്രശ്നനങ്ങൾ ആണ് നമ്മളെ കാത്തിരികുന്നത്.സാമൂഹിക പരിഷ്കർതാക്കൽ തന്നെയാണ് വയലുകളെ കൊന്നൊടുക്കാൻ മുൻപന്തിയിൽ ഉള്ളത് എന്നാ കാര്യം കൂടി നാം അറിയണം .അയാൾ സംസ്ഥാനങ്ങളെ എങ്കിലും നാം മാതൃക ആക്കേണ്ടിയിരുന്നു.
തമിഴനാട് ,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കൃഷി രീതികൾ പരിശോധിച്ചാൽ അവർ നെല്കൃഷിക്കാണ് കൂടുതൽ പ്രാധാന്യം കൊടുകുന്നത് എന്ന് കാണാം .അതിലുപരി ഒരൊർതർക്കും സ്വന്തമായുള്ള ഭൂമിയിൽ ഒരു പ്രത്യേക ഇനം കൃഷി ചെയ്യാൻ ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത സ്ഥലത്ത് മാത്രം ആയി അത് പരിമിധപെടുതും .ഇതുമൂലം ഭക്ഷ്യ ധാന്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാനും അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനും അവർക്ക് സാധിക്കുന്നു
കർഷകർ സ്വൊമെതയ കൃഷി ചെയ്യാൻ ശക്തിയുള്ളവർ ആയി മാറുനില്ല അതിനവരെ പ്രോൽസാഹിപിക്കണം.അതിലൂടെ സാമൂഹിക മുന്നേറ്റം ,കൃഷി രീതിയുടെ ഉയര്ച്ച ,വിശാലമായ നെല്പാടങ്ങളുടെ സ്ഥായി ആയ നിലനിൽപ്പ്‌ എന്നിവ സാധ്യം ആയേക്കും .ഗ്രാമങ്ങളിലെ നെൽപാടങ്ങൾ നഗരത്തിന്റെ ആവശ്യങ്ങൽകുള്ള അസംസ്കൃത വസ്തുക്കൾ ഉള്പാദിപികുന്ന സ്ഥലമായി മാറിയപ്പോൾ കൃഷി രീതികൾ പട്ടണ വാസികളുടെ അവശ്യ നിർവഹണത്തിന് ഉള്ളതായി തീർന്നു അങ്ങനെ തങ്ങളുടെ കൃഷി രീതിയുടെ നല്ല ഫലം ലഭിക്കാതെ ഗ്രാമീണർ ചൂക്ഷണം ചെയ്യപെടുകയും .ഇവര്ക്ക് ആവശ്യംഇല്ലാത്ത കൃഷി രീതികൾ വയലുകളിൽ പ്രാവര്തികമാക്കപെടുകയും ചെയ്തു .മാത്രവുമല്ല ഭക്ഷ്യ വിളകളുടെ സ്ഥാനത് നാണ്യ വിളകൾ കടന്നു വരുകയും നെല്കൃഷി പോലുള്ള പാരമ്പര്യ മേഖലകൾ നിലക്കുകയും ചെയ്തു
ഇത്തരം പ്രതിസ്ന്ധികൽക്കു ഇടയിലും നെല്ലുല്പാദനം വർദിപ്പിക്കൂനതിനു വേണ്ടി ധാരാളം പദതികൽ നടപ്പിൽ വരുതുനുണ്ട് .അതിൽ പ്രധാനപെട്ടതാണ് .കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപിക്കപെടുന്ന പാലക്കാട് ജില്ലയിൽ നടപ്പിൽ വരുത്തിയ "GALASA" (Group Approach For Locally Adaptable And Sustainable Agricuture)

ഇതിനു പുറമേ പട്ടാമ്പി ,മങ്കൊമ്പ് ,കായംകുളം എന്നിവിടങ്ങളിൽ നെല്ലിനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് ,വിവിധ കേന്ദ്രങ്ങളും സ്ഥാപിച്ചു .ഗവേഷണ കേന്ദ്രങ്ങളിൽ .നെൽകൃഷിയുടെ വികാസത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു .ഇത്തരം പദതികളും ഗവേഷണ കേന്ദ്രങ്ങളും നെൽകൃഷിയുടെ പ്രാധന്യതെയാണ് ചൂണ്ടി കാട്ടുന്നത് .വരുന്ന തലമുറയ്ക്ക് നെൽകൃഷിയും നെല്പാടങ്ങളും കേട്ട് കേൾവി മാത്രം ആകാതെ ഇന്ന് നില നിൽകുന്ന വയലുകൾ അതെ പടി നിലനിർത്തുവാനും നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുവാനും എല്ലാവരും ഉണര്ന്നു പ്രവർത്തികേണ്ട അവസാന സന്ദര്ഭം തന്നെയാണിത്