Sunday, 20 January 2013

പാലോട് മേള കനകജൂബിലി ശോഭയില്‍

മുഹമ്മദ്‌ സാദിര്‍ഷ അബുദാബി

കാര്‍ഷിക സമൃതിയുടെ ഓര്‍മകളും പേറി പാലോട് മേള .ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനും ആയി പാലോട് പഴമക്കാര്‍ തുടങ്ങി വെച്ച കാള ചന്ത അന്‍പതു വര്‍ഷം പിന്നിടുന്നു .മണ്ണിന്റെ മണമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ കര്‍ഷകന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാകും പാലോട് മേള .കാര്‍ഷിക സംസ്കാരത്തിന്റെ വിത്ത് പാകിയ കാള ചന്ത ഗ്രാമ വാസികള്‍ കലാസ്വാദനതിനും കാര്‍ഷിക വിളകളുടെ വിപണന തിനുമായാണ്‌ തുടങ്ങി വെച്ചത് .മേളയുടെ ആദ്യകാല സംഘാടകര്‍ പാലോട് തിങ്ങി പാര്‍ത്തിരുന്ന കുശവന്മാര്‍ ആണ് .കൃഷിയും കര്‍ഷകനും നമ്മുടെ സംസ്കാരത്തിന് എന്നും മുതല്‍ കൂട്ടാണ്‌ എന്ന് വിളിച്ചോടി സഹ്യന്റെ താഴ്വരയില്‍ ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍ .കാളച്ചന്തയില്‍ നിന്നും മഹാ മേള യിലെകുള്ള വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു .സംസ്ഥാനത്ത് അമ്പതു ആണ്ടു പിന്നിടുന്ന ഏക ജനകീയ മേളയായി പാലോട് മേള മാറുകയാണ്‌ .സര്‍ക്കാരിന്റെ ഗ്രാന്റ്റുകള്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മേള എന്നാ പ്രത്യേകതയും പാലോട് മേളകുണ്ട്.പൂര്‍വികര്‍ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് നല്‍കിയ തനിമ ചോരാതെ പുത്തന്‍ തലമുറയും ഏറ്റുവാങ്ങുകയായിരുന്നു .ഇനി വരുന്ന തലമുറയും ഈ വിളക്കു കെടാതെ കാത്തു സൂക്ഷികട്ടെ .ചരിത്രം വീണ്ടും വീണ്ടും ആവര്തികപെടുമ്പോള്‍ കര്‍ഷകന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം ഒരുങ്ങുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.നിലമുഴുന്ന കര്‍ഷകനും കലപ്പയും ഒര്മയാകുമ്പോള്‍.നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപിക്കാനുള്ള .സ്ഥലങ്ങള്‍ ആകുമ്പോള്‍ .നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവര്‍ ആയി തീരുമ്പോള്‍.കാര്‍ഷിക വിളകല്‍ക് പകരം നാണ്യ വിളകള്‍ നമ്മുടെ കൃഷി രീതിയെ കയ്യടകുമ്പോള്‍ .തകര്‍ന്നടിയുന്നത് നാടിന്റെ നന്മയുള്ള കാര്‍ഷിക മുഖം കൂടിയാണ് .കാര്‍ഷിക മേളകള്‍ കൃഷിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാന്‍ മുന്നോട്ടു വന്നു .ഗ്രാമീണരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തന്‍ ആക്കി .പാലോട് മേള ആ ഒരു അര്‍ത്ഥത്തില്‍ ആണ് ചരിത്രത്തില്‍ ഇടം പിടികുന്നത് .അമ്പതു വര്‍ഷകാലം ആയുള്ള ആ ശ്രമം പാലോട് കാര്‍ഷിക മേഖലക് പുത്തന്‍ ഉണര്‍വ് നല്‍കി .കാര്‍ഷിക വിളകളുടെ വലിയ ഒരു പ്രദര്‍ശനം തന്നെ എല്ലാ വര്‍ഷവും മേളയില്‍ സംഘടിപിക്കാറുണ്ട് .പൊന്മുടി മലയുടെ താഴ്വാരത്തുള്ള നമ്മുടെ ഈ കൊച്ചു ഗ്രാമം പാലോട്മേളയുടെ പേരില്‍ കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നു .തെക്കന്‍ കേരളത്തിലെ പ്രധാനപെട്ട കാര്‍ഷിക മേളയായും വിനോദ സഞ്ചാര വാരാഘോഷം ആയും സര്‍ക്കാര്‍ പാലോട് മേളയെ തിരഞ്ഞെടുത്തു കഴിഞ്ഞു .അപ്പോഴും മേള നടത്തിപിനു സ്വന്തമായി ഒരു സ്ഥലം എന്നത് മേള സംഘാടകരുടെ സ്വപ്നമായി അവശേഷിക്കുന്നു .മേള അന്‍പതാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ വേണ്ടപെട്ടവര്‍ അതിനു മുന്‍കൈ എടുകുമെന്ന് കരുതാം .പ്രകൃതിയെ സംരക്ഷികുന്നതിനും കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോക്ഷിപികുന്നതിനും .പാലോട് മഹാ മേളക്ക് ഇനിയും കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ അന്‍പതാമത് മഹാ മേളക്ക് എല്ലാവിധ ആശംസകളും നേരുന്നു

Thursday, 12 April 2012

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍


മുഹമ്മദ്‌ സാദിര്‍ഷ പാലോട്



ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നിറയുന്ന ഗ്രിഹാതുരത്വം ആണ് വിഷു .ബ്രാമ മുഹൂര്‍ത്തത്തില്‍ അമ്മയുടെ വിളികേട്ട് ഒരു തലോടല്‍ കൊണ്ടുണര്‍ന്നു .ആദ്യം കാണുന്ന കാഴ്ച വിഷുകണി .മേടം പിറന്നു കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയ ഉത്സവം പോലെ വിഷു വിരിനെതുകയായി .ഓര്‍മകളുടെ വസന്തമായി.പുതിയ കാലത്തിന്റെ സമ്രിതിയിലേക്ക് കണി കണ്ടുണരാന്‍ വിഷു കൈനീട്ടം വാങ്ങാന്‍ .കണികൊന്നകള്‍ പൂത്തുലഞ്ഞു കണ്ണിനു കാഴ്ചയുടെ വിസ്മയം തീര്കുന്നു .വിഷുവിനു കണി കാണുക എന്നതാണ് പ്രധാനം .കണി ഒരുക്കലില്‍ പോലും പ്രകൃതിയോടുള്ള മലയാളിയുടെ ആത്മ ബന്തം തൊട്ടറിയാം ,നല്ല വിളഞ്ഞ കണി വെള്ളരിക്കയും ,കണ്ണി മാങ്ങയും ,കണി പൂവും കണി ഉരുളിയില്‍ ഒഴിച്ച് കൂടാനാവാതെ സ്ഥലം പിടിക്കുന്നു .പഴയ നാല് കെട്ടുകളില്‍ കിഴകിനി തളത്തില്‍ പടിഞ്ഞാറ്റി മചിനഭിമുഖമായി ആണ് കണി ഒരുകുക .കൊന്നപൂവ് ,കണിവെള്ളരി ,വാല്‍ക്കണ്ണാ‍ടി ,ജലം നിറച്ച കിണ്ടി ,അങ്ങനെ നീളുന്ന കണി വസ്തുകളുടെ നിര .കണി കണ്ടു കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് കൈനീട്ടം വാങ്ങുകയാണ് .കൈനീട്ടം നല്‍കാനുള്ള ചുമതല തറവാട്ട്‌ കാരണവര്‍ക്കാന്.കൈനീട്ടം വാങ്ങാന്‍ ഇളം തലമുറയില്‍ പെട്ടവരും .ഉപ്പും ,അരിയും,നാണയവും കൂട്ടിയാണ് കൈനീട്ടം നല്‍കുക .മലയാളിയുടെ കൊല്ല പിറവിയാണ് വിഷു അതുകൊണ്ട് തന്നെ എല്ലാം ശുഭമായി തുടങ്ങാന്‍ മലയാളി ആഗ്രഹിക്കുന്നു .മഞ്ഞ നിറം ശുഭ ദ്രിഷ്ട്ടിയുടെ സൂചകമായി കണക്കാകുന്നു .കണി കാണുന്നതിലൂടെ സമ്രിദിയും ഐശ്വര്യവും വന്നുചെരുമെന്നു വിശ്വസിക്കുന്നു .വിത്തും കൈകൊട്ടും എന്ന് തുടങ്ങുന്ന പാട്ടില്‍പോലും ഒളിഞ്ഞിരികുന്നത് സമ്പല്‍ സമ്രിദിയുടെ നിറഞ്ഞ ചിത്രം മാത്രം .വിഷു കേരളിയന്റെ പാടത്തു മേട സൂര്യന്റെ പൊന്‍ വെളിച്ചം വീഴ്ത്തുന്നു .പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഒരു പുതിയ കാലത്തിനായി എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ .....!!

Tuesday, 13 March 2012

പ്രവാസി മലയാളിയും കേരളത്തിലെ അന്യഭാഷക്കാരും

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ചെറു പ്രായത്തില്‍ കരഞ്ഞു ബഹളം വെക്കുന്ന സമയത്ത് .ദെ അണ്ണാച്ചി വരുന്നു പിടിച്ചു കൊണ്ട് പോകും എന്ന് കേട്ട് വളര്നത് കൊണ്ട് .തമിഴ്നാട്ടില്‍ നിന്ന് വരുന്നവരെ .തട്ടിപ്പുകാരന്‍ ആയിട്ടോ ,പിടിച്ചു പരിക്കാരന്‍ ആയിട്ടോ കുഞ്ഞു മനസ്സില്‍ പ്രതിഷ്ട്ടിച്ചിരുന്നു .സമൂഹത്തില്‍ കുറഞ്ഞ വേതനത്തിന് പണി എടുത്തു കഴിയുന്ന അന്യ ഭാഷ തൊഴിലാളികള്‍ അനുദിനം വര്‍ദിച്ചു വരുന്നു .നാട്ടിലൊരു പ്രശ്നമുണ്ടായാല്‍ സദാചാര പോലിസ് ചമയുന്നവര്‍ സത്യമെന്ത് എന്ന് ചോദിക്കപോലും ചെയ്യാതെ അന്യ നാട്ടുകരനാനെങ്കില്‍ ക്രൂരമായി മര്‍ദിക്കുന്ന സ്ഥിതി വിശേഷവും നമ്മുടെ നാട്ടില്‍ പരക്കെ കാണുന്നു .റോഡരികില്‍ തല ചായ്കുന്ന നാടോടിയുടെ മാനം പോലും അത് കൊച്ചു കുട്ടി ആകട്ടെ സ്ത്രീ ആകട്ടെ പിച്ചി ചീന്തി എറിയപെടുന്നു.കുളികാത്തവര്‍ എന്നും മറ്റും പറഞ്ഞു അകറ്റി നിര്‍ത്തുന്ന പകല്‍ മാന്യന്മാര്‍ ഈ സ്ത്രീകളെ കാമാവെരിയോടെ ആക്രമികുന്നതും നിത്യ വാര്‍ത്തയാകുന്നു . കേരളത്തിലെ അഴുക് ചാലുകളും മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ വരെ യാതൊരു മടിയും കൂടാതെ ചെയ്യുന്ന തമിഴ് സഹോദരങ്ങളും .നാട്ടില്‍ കാറും കാശുമായി ചെത്തി നടക്കുന്ന സാധാരണ പ്രവാസിയുടെ ജീവിതവും .കൂട്ടി വായികാവുന്നതാണ് .വിദേശത്ത് പണി എടുക്കുന്ന മിക്ക മലയാളികളും  തന്റെ മുകളില്‍ നില്‍കുന്ന വരെ മനസിലെങ്കിലും ചില സമയത്ത് ചീത്ത പറയാറുണ്ട്‌ .അത്ര മോശമായ സമീപനങ്ങള്‍ ആണ് ചിലപ്പോള്‍ നേരിടേണ്ടി വരുന്നത് .നാട്ടില്‍ മുതലാളിമാരുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അന്യഭാഷാ തൊഴിലാളികളുടെ വേദന ഒരു പക്ഷെ പ്രവാസി സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയും .തൊഴിലാളികളോടുള്ള അവരുടെ പെരുമാറ്റം മുതല്‍ സാമ്പത്തിക സദാചാര കുടുമ്പ വിഷയങ്ങള്‍ വരെ പ്രാവാസിക് തിരിച്ചറിയാന്‍ കഴിയും .അതുകൊണ്ട് തന്നെ നാട്ടില്‍ നിന്ന് വിമാനം കയറി വരുന്ന മലയാളികള്‍ക്ക് അന്യ ഭാഷ തൊഴിലാളികളെ വിമര്‍ശിക്കാന്‍ കഴിയില്ല കാരണം നാട്ടില്‍ ഈ വിഭാഗം അനുഭവിക്കുന്ന വേദനയും ഒട്ടപെടുതലും സാധാരണ പ്രവാസി സമൂഹവും ഇവിടെ നേരിടേണ്ടി വരുന്നു   ആദിതെയത്വതിനു പേരുകേട്ട നമ്മുടെ നാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭാചിന്തയല്ല പ്രവാസികള്‍ക്ക് സമ്മാനികുന്നത്....

Monday, 6 February 2012

എഴുത്തിന്‍റെ ലോകത്തെ പുതു നാമ്പുകള്‍ ..

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്‌.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ്‌ .ബ്ലോഗ്‌ എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .

Saturday, 17 December 2011

ഇണയെ നഷ്ട്ടപെട്ട പക്ഷി .....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

മഴക്കാറുകള്‍ പൂക്കുമ്പോള്‍ 
ചീവിടുകള്‍ കരയുന്നതെന്തിനാണ് ?
മേല്‍കൂരയില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന 
രശ്മികളില്‍ ഇരുള് നിറയുന്നു 
മഴയുടെ ഒരു തുള്ളി വീഴാത്ത 
ഉമ്മറകോലായില്‍
അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ 
കേള്‍കുന്ന ശബ്ദം എന്നെ ഭയപെടുതത്തെ 
ഓടി ഒളിച്ചു 
പിന്നീട് എപ്പഴോ പ്രകാശം പതിക്കുന്ന 
കുടിലിനുള്ളില്‍ നിന്നും ആകാശത്തിന്റെ 
വിസ്മയങ്ങള്‍ കണ്ടു 
ഇടിയും മിന്നലും കണ്ടു 
ഇല്ലാ വേദനകള്‍ക് നടുവിലും 
നിറഞ്ഞു തുളുമ്പുന്ന 
നിറകുടം എന്നിലെ ബാല്യത്തിന്റെ കൌതുകമായി 
ഞാന്‍ അടുത്ത മഴക് കാതോര്‍ത്തു 
പക്ഷികള്‍ പറന്നു അകന്ന നീലാകാശം 
സുന്ദരിയായി കാണപെട്ടു 
അപ്പോഴും ഇണയെ നഷ്ടപെട്ട 
ആ പക്ഷിയുടെ രോദനം 
എന്നില്‍ ചെറിയ നൊമ്പരമായി... !!!

Thursday, 15 December 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

Sunday, 11 December 2011

ക്രിസ്മസ് നല്‍കുന്ന സന്ദേശം



മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍ 
        ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് കൊണ്ടാടുന്നു അതുകൊണ്ടുതന്നെ വൈവിദ്യങ്ങളും ഏറെയാണ്‌ .തിരുപിറവിയുടെയും ഉയിര്തെഴുനെല്പിന്റെയും ആഘോഷ വേളകള്‍ ക്രിസ്ടിന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല എല്ലാ വിഭാഗം ആളുകളും ക്രിസ്മസ് ഉത്സവമാക്കി മാറ്റുന്നു എല്ലാവര്‍ഷവും ഡിസംബര്‍ ഇരുപത്തി അഞ്ചിന് കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങല്‍കുവേണ്ടി ഡിസംബര്‍ ആദ്യം മുതല്‍ക് തന്നെ ഒരുകങ്ങള്‍ തുടങ്ങുന്നു .പല വര്‍ണങ്ങളില്‍ ഉള്ള കോടി തോരണങ്ങള്‍ .അലങ്കാര ബള്‍ബുകള്‍ ,നക്ഷത്രങ്ങള്‍ എല്ലാം നാടെങ്ങും ഉയരുന്നു .രാത്രികള്‍ വര്‍ണത്തില്‍ പൊതിഞ്ഞു കൂടുതല്‍ സുന്ദരമായി മാറുന്നു .ക്രിസ്മസ് ട്രീ ,പുല്‍കൂടുകള്‍ ,ക്രിസ്മസ് അപ്പുപ്പന്‍ അങ്ങനെ വൈവിദ്യങ്ങള്‍ ധാരാളം. ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ ഒര്മിപികുന്ന രീതിയില്‍ ലോകം മുഴുവന്‍ നക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്നു .താള മേളങ്ങളുടെ അകമ്പടിയോടെ വരുന്ന   ക്രിസ്മസ് അപ്പുപ്പനെ ആര്പ് വിളികളോടെ ജനം സ്വീകരിക്കുന്നു .ക്രിസ്മസ് ആഘോഷങ്ങളെ ഓണവും റംസാനും പോലെ തന്നെ മലയാളി സ്വീകരിക്കുന്നു 
          എല്ലാ അവദി ദിനങ്ങളും ഉത്സവമാകുന്നപോലെ മലയാളികള്‍ ജാതി മത വ്യത്യാസം ഇല്ലാതെ ക്രിസ്മസ്   അവദി ദിനങ്ങളും ബന്ധുകല്കൊപ്പം ചിലവഴിക്കുന്നു .വിഭവങ്ങള്‍ പരസ്പരം പങ്കു വെക്കുന്നു അയല്‍ വീടുകളില്‍ സമ്മാന പൊതികള്‍ എത്തിക്കുന്നു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ ക്രിസ്മസ് കൊണ്ടാടുന്നു .എല്ലാ മതങ്ങളും മനുഷ്യനെ നന്മ ചെയ്യാന്‍ പടിപികുന്നു .ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്മ പുതുകലാണ് .മത വൈര്യം മറന്നു നമുക്ക് ഒന്നാകാം .എല്ലാ ആഘോഷങ്ങളും അതിനൊരു നിമിത്തമാകട്ടെ എല്ലാ സുഹൃതുകല്കും ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍